Wednesday 26 December 2018

വിരഹ കാമുകൻ


എന്നോ കണ്ടതാണവളെ
ആദ്യ മുഖാമുഖ കാഴ്ച്ചയിൽ അവളുടെ മുഖത്തുണ്ടായ പരിഭ്രമം ഇപ്പോഴും എന്റെ കണ്ണുകൾക്ക് കാണാം പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും ആഘോഷമായിരുന്നു ഭീകര പ്രണയാഘോഷം സുന്ദര പ്രണയ നിമിഷങ്ങൾ ഉണരുന്നതും ഉറങ്ങുന്നതും എല്ലാം അവളുടെ ഫോൺ വിളികളിലൂടെ ആയിരുന്നു പള്ളിയും പട്ടക്കാരും ഒന്നും ഗൗനിക്കാതെ നടന്ന  ഞാൻ വർഷങ്ങൾക്ക് ശേഷം പള്ളിയിൽ പോയതും ധ്യാനത്തിന് പോയതും എല്ലാം അവളുടെ നിർബന്ധം മൂലമായിരുന്നു ധ്യാനം കഴിഞ്ഞു വന്ന എന്നെക്കാതിരുന്നത് അവളുടെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു എന്നെ പിരിഞ്ഞിരുന്ന ദിവസങ്ങളിലെ  അവളുടെ സങ്കടം അവളുടെ അനിയൻ പറഞ്ഞപ്പോ ഞാനും വിതുമ്പിപ്പോയി
പിന്നെ എന്താണെന്ന് അറിയില്ല അവളെന്നിൽനിന്ന് അകലുവാൻ തുടങ്ങി  കാരണം അറിയാതെ ഞാൻ ഭ്രാന്തുപിടിച്ച അവസ്ഥയിലായി
പിന്നെന്നോ ഒരു ദിവസം ഫോണിലേക്ക് ഒരു കാൾ വരുന്നു അവളാണ് സന്തോഷം നിറഞ്ഞ മനസ്സോടെ അറ്റൻഡ് ചെയ്ത കാൾ നിത്യദുഃഖം സമ്മാനിക്കാൻ അധിക സമയമെടുത്തില്ല
അവൾക് വേറൊരു അഫയർ ഉണ്ടുപോലും പക്ഷേ അവളെ അറിയുന്ന എനിക്ക് അത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല
പക്ഷേ അവളുടെ ആ വാക്കുകൾ എന്റെ സമനില തെറ്റിക്കാൻ പോന്നവ ആയിരുന്നു
എപ്പോളും അവളോടൊപ്പമുള്ള  ഓർമ്മകൾ വേട്ടയാടാൻ തുടങ്ങിയ മനസ്സിനെ മരവിപ്പിക്കാൻ അബോധാവസ്‌ഥ ആയിരുന്നു ഏക പോംവഴി അതിനായി ഞാൻ ലഹരികളെ ആശ്രയിച്ചു.
നാടും, നാട്ടാരും, വീട്ടാരെയും നേരിടാൻ വിഷമിച്ച എന്റെ കണ്ണുകൾ  അവളെ മാത്രം തേടിനടന്നു
ഊരുതെണ്ടൽ ഹരമാക്കിയ ഞാൻ വീണ്ടുമൊരു യാത്രക്കായി ഇറങ്ങി
പലതും കണ്ടു, കേട്ടു അറിഞ്ഞു പക്ഷേ അതൊന്നും എന്റെ നൈരാശ്യം ശമിപ്പിക്കാൻ പോന്നവയായിരുന്നില്ല
അവസാനം
നൈരാശ്യവും, ലഹരിയും, വിഷാദവും ഒത്തുചേരുമ്പോൾ ഏതൊരു മനുഷ്യനും തിരഞ്ഞെടുക്കുന്ന വഴി ഞാനും തിരഞ്ഞെടുത്തു
സ്വയഹത്യ
തുടരും. ...

അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...