Saturday 21 July 2018

ശൂന്യതയിൽ നിന്ന് ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നവൻ

ശൂന്യതയിൽ നിന്ന് ആൾക്കൂട്ടത്തെ              സൃഷ്ടിക്കുന്നവൻ                      


ഏറ്റെടുക്കുന്ന പൊതു വിഷയങ്ങളിൽ വിട്ടുവീഴ്ച്ചയില്ലാത്ത പ്രതിബദ്ധതയാണ് പി.ടി തോമസിന്റെ മുഖമുദ്ര


തൊള്ളായിരത്തി എഴുപത്തെട്ട് ഒക്ടോബറിലെ ഒരു സായാഹ്നത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ .തൊട്ടുമുന്നിലെ സുഭാഷ് പാർക്കിൽ കാറ്റു കൊള്ളുകയായിരുന്നു .അന്നേരം പാർക്കിലെ റേഡിയോയിൽ ഒരു പ്രധാന വാർത്ത മുഴങ്ങി ;  ചിക്കമംഗലൂരിൽ മത്സരിക്കുന്ന ഇന്ദിരാ ഗാന്ധിക്ക് ദേവരാജ് അരശ് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി എ.കെ ആൻറണി രാജിവച്ചു !"
     വാർത്ത കേട്ടതും ഇരുവരും ചാടിയെഴുന്നേറ്റു .ഒന്നാമൻ ചോദിച്ചു നമുക്കെന്തെങ്കിലും ചെയ്യണ്ടേ ഷേണായീ???
  ഷേണായി എന്ന് ചെല്ലപ്പേരുള്ള അബ്ദുൾ റഹ്മാൻ പെട്ടെന്ന് ഉഷാറായി : വേണം പീ.ടീ 
   
   പി.ടി എന്ന പി.ടി തോമസ് കാതടപ്പിക്കുന്ന ശബ്ദത്തിൽ ആദ്യത്തെ  മുദ്രാവാക്യം മുഴക്കി "അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ  എ.കെ ആന്റണിക്കഭിവാദ്യങ്ങൾ " 
      ഒരാൾ വിളിച്ചും അപരൻ ഏറ്റുവിളിച്ചും അപകർഷം തീണ്ടാതെ  ജാഥ മുന്നേറുകയാണ് .കൊടിയും വടിയുമില്ലാത്ത
വിചിത്രമായ ദ്വയാംഗ ജാഥ ,ആളുകൾ കൗതുകത്തോടെയും ഒട്ടൊരു പരിഹാസത്തോടെയും അത് നോക്കി നിന്നു .ജാഥ റോഡിലിറങ്ങിയതും എവിടുന്നോ നാലഞ്ചാളുകൾ വന്നുകൂടി .ഷൺമുഖം റോഡും ബാനർജി റോഡും ചുറ്റി മാധവ ഫാർമസി ജംഗ്ഷനിലെത്തുമ്പോൾ എങ്ങനെയോ അതിൽ പത്തമ്പതാളുകളായി കെ.പി.സി.സി ജംഗ്ഷൻ കടക്കുമ്പോൾ അണികൾ  നൂറു കവിഞ്ഞു .മഹാരാജാസ് കാമ്പസിൽ കലാശം കൊട്ടുമ്പോഴാവട്ടെ അതൊരു പ്രവാഹം പോലെ തോന്നിച്ചു .

    എ.കെ ആന്റണിയുടെ ആദർശ ധീരത പ്രഘോഷണം ചെയ്യപ്പെട്ട രാത്രിയിൽ പി.ടി തോമസ് ഉറങ്ങിയിട്ടില്ല .കൂട്ടുകാരും ഉറങ്ങിയില്ല ,പുലർച്ചെ നാലുമണിക്ക്  റെയിൽവേ സ്റ്റേഷനിൽ പോയി അവർ മാതൃഭൂമി വാങ്ങി സർവത്ര ആന്റണിമയം കുറെക്കൂടി പുലർന്നപ്പോൾ ദേശാഭിമാനി വന്നു . മുഴുക്കോളത്തിൽ ആന്റണിയെ പുകഴ്ത്തി തലവാചകം .വലിയ ഫോട്ടോ !
     
   കാമ്പസ് തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു .ആൻറണിയെ പുകഴ്ത്തിയ ദേശാഭിമാനി അന്നു പകൽ KSU ജാഥകളുടെ പ്ലക്കാർഡായി , വെക്കെടോ മോനായി ചെങ്കൊടി താഴെ , എന്നായി ചിലരുടെ മുദ്രാവാക്യം .SFl നേതാവ്  Mm മോനായി Meat the candidate പ്രോഗ്രാമിൽ ആൻറണിയെ ' അധികാര മോഹിയായി പരിഹസിച്ചതിന്റെ ചൊരുക്ക് . 
ഫലം വന്നപ്പോൾ മോനായി പൊട്ടി സിംഹഭാഗം സീറ്റും KSU തൂത്തുവാരി സംസ്ഥാനത്തെമ്പാടും KSU തകർന്നടിഞ്ഞപ്പോൾ മഹാരാജാസ് മറിച്ചൊരു  വിധിയെഴുതുകയായിരുന്നു .
അത് പി.ടി തോമസിന്റെ വിജയമായിരുന്നു " ശൂന്യതയിൽനിന്ന് ആൾകൂട്ടത്തെ സൃഷ്ടിക്കുന്നവന്റെ വരവായിരുന്നു " 
     
       70 കളുടെ ഉത്തരാർദ്ധത്തിൽ മഹാരാജാസിൽ എം.എയ്ക്ക് ചേരുമ്പോഴേ പി.ടി തോമസ് പ്രസിദ്ധനാണ് . അവിഭക്ത കേരള യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് മെമ്പർ ,കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ സ്ഥാനമാനങ്ങൾ ,
 എസ്.എഫ്.ഐ യുടെ ചുവപ്പു കോട്ട പ്രകോപനങ്ങളോടെ പി.ടി യെ സ്വീകരിച്ചു.
ഹോസ്റ്റലിൽ പി.ടിയെ താമസിപ്പിക്കില്ലെന്ന് SFI യും എന്നാൽ അതൊന്ന് കാണണമെന്ന് പി.ടിയും ബലം പിടിച്ചു.നീണ്ട സംഘർഷങ്ങൾ അവിടെ തുടങ്ങി KPCC ഓഫീസ് തകർക്കലിൽ വരെ അതെത്തി .
രണ്ടു വർഷത്തെ പഠനകാലത്ത് 64 ദിവസങ്ങൾ പലപ്പോഴായി പി.ടി  പരിക്കേറ്റ്ജ നറലാശുപത്രിയിൽ കഴിഞ്ഞു .
അക്കാലത്തെ മർദ്ദനങ്ങളുടെ പാടുകൾ ഉപ്പോഴും നെറ്റിയിലും മുതുകിലും തിണർത്തു കിടപ്പുണ്ട് .
 തേവര കോളേജ്  മാനേജ്മെന്റിനെതിരായ സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പോലീസിന്റെ വകയായും കിട്ടി അതിക്രൂര മർദ്ദനം 
റോഡിൽ മലർന്നു വീണ പി.ടിയെ പോലീസുകാർ വളഞ്ഞു നിന്ന് തല്ലിച്ചതയ്ക്കുന്നത്  പ്രസ്ക്ലബിനു മുകളിൽ നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫർ പൗലോസ് കാമറയിലാക്കി ആ ചിത്രം അദ്ദേഹത്തിന് ഒരു അന്തർദേശീയ അവാർഡും നേടിക്കൊടുത്തു 

 നട്ടെല്ലിൽ ഭേദമാകാത്ത പരിക്കുമായി പിടി അനേക വർഷങ്ങൾ ആശുപത്രികൾ കയറിയിറങ്ങി 


                 തുടരും.................

അടുത്ത ഭാഗം കാമ്പസ് പ്രണയവും                        വിവാഹവും                        


അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...